Zygo-Ad

പോലീസ് തേടിയെത്തിയത് റനിലിനെ, പിടിയിലായത് വൻ സ്രാവുകൾ: വള്ള്യായിയിൽ ഒളിവിൽ കഴിയുമ്പോഴും കഞ്ചാവ് വിൽപന തകൃതി

 


പാനൂരിൽ എംഡിഎംഎയും കഞ്ചാവുമായി കഞ്ചാവ് കേസിൽ ഒളിവിൽ കഴിയുകയായിരുന്ന 3 പേർ പൊലീസ് പിടിയിൽ.

പാനൂരിനടുത്ത് ഈസ്റ്റ് വള്ള്യായിൽ വാടക വീട്ടിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് 3 പേർ പിടിയിലായത്. 

ഇല്ലത്ത് താഴയിലെ പവിത്രത്തിൽ റനിൽ, സിറാജ്, ഷെയ്ബോൺ ഷാജി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും, എംഡിഎംഎ, കഞ്ചാവ് എന്നിവ കണ്ടെത്തി. പ്രിൻസിപ്പൽ എസ്.ഐ സുഭാഷ് ബാബു, എസ്.ഐ ജയേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. 

ഇതിൽ റനിലിനെതിരെ തലശേരി പൊലീസിൽ കഞ്ചാവ് കേസുണ്ട്. ഇല്ലത്ത് താഴയിലെ വീട്ടിൽ കഴിഞ്ഞ മെയ് 3 ന് പൊലീസ് പരിശോധനക്കെത്തിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു റനിൽ. 

ഇയാളുടെ വീട്ടിൽ നിന്നും അന്ന് തലശേരി പൊലീസ് കഞ്ചാവ് പിടി കൂടിയിരുന്നു. അതിന് ശേഷം ഈസ്റ്റ് വള്ള്യായിലെ പുതിയേടത്ത് ചാത്തമ്പള്ളി വാസുവിൻ്റെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു റനിൽ. 

ഇവിടെ നിന്നും കഞ്ചാവിൻ്റെയും എം ഡി എം എ യുടെയും വിൽപന നടത്തി വരുന്നതിനിടെ രഹസ്യ വിവരത്തെ തുടർന്ന് തലശ്ശേരി എ.എസ്.പി സ്ക്വാഡും ഡാൻസാഫും ചേർന്ന് സംഘത്തെ വീട് വളഞ്ഞ് പിടി കൂടുകയായിരുന്നു. പൊലിസ് പിടികൂടിയ ഇവരെ നാളെ കോടതിയിൽ ഹാജരാക്കാക്കും

വളരെ പുതിയ വളരെ പഴയ