പാനൂർ :പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട്, മനേക്കര മേഖലകളിൽ കാട്ടുപന്നികളും മുള്ളൻ പന്നികളും കൃഷി വ്യാപകമായി നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി പാളിൽ ലക്ഷ്മണൻ, അധ്യാപകനായ പി രാജീവൻ എന്നിവരുടെ വാഴ, മഞ്ഞൾ കൃഷിയും കവുങ്ങിൻ - തെങ്ങിൻ തൈകളും നശിപ്പിച്ചു. മനേക്കര കുനിയാമ്പ്രത്ത് ക്ഷേത്രത്തിന് സമീപവും പാളിൽ, ചുമടത്തിൽ പറമ്പുകൾക്ക് സമീപത്തെ കുറ്റിക്കാടിനിടയിലും ചമ്പാട് പുഞ്ചക്കര വയലിലുമെല്ലാം പന്നികളുടെ ആവാസ കേന്ദ്രമുണ്ട്. ഇവയെ തുരത്താൻ പഞ്ചാ യത്ത് നടപടിയെടുക്കാത്ത പക്ഷം കൃഷി ഉപേക്ഷിക്കുകയല്ലാതെ നിർവാഹമില്ലെന്ന് കർഷകർ പറയുന്നു. ഉപദ്രവകാരികളായ വന്യജീവികളെ കൊന്നൊടുക്കാനുള്ള കേരളത്തിൻ്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളിയ സാഹചര്യത്തിൽ പരിഹാരമെന്തന്നറിയാത്ത അവസ്ഥയിലാണ് പന്ന്യന്നൂർ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങൾ