Zygo-Ad

നഗരസഭ മുഴുവൻ ഓട്ടോകൾക്കും പാർക്കിംഗ് നമ്പർ നൽകണം: ബി എം എസ്


പാനൂർ: പാനൂർ നഗരസഭ അധികൃതർ മുഴുവൻ ഓട്ടോകൾക്കും നമ്പർ നൽകണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്നും ബി എം എസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മെയ് 21 ന് പാനൂർ നഗരസഭയിലേക്ക് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് നഗരസഭ നടത്തിയ ഓട്ടോറിക്ഷ പാർക്കിംഗ് നമ്പർ വിതരണ ക്രമക്കേട് കാരണമാണ്.

200 ഓട്ടോറിക്ഷകൾക്ക് മാത്രമാണ് അന്നത്തെ ചെയർമാൻ വി.നാസർ പാർക്കിങ്ങ് നമ്പർ നൽകിയിരുന്നത് . വൈകാതെ തന്നെ ബാക്കിയുള്ള ഓട്ടോകൾക്കും നമ്പർ നൽകാമെന്ന് അന്ന് ഉറപ്പ് നൽകിയിരുന്നു. 

അംഗീകരിച്ച അപേക്ഷകളിലെ മുഴുവൻ ഒട്ടോകൾക്കും നമ്പർ ഏതാണെന്ന് പോലും നഗരസഭ പുറത്ത് വിട്ടിരുന്നില്ല. മാസങ്ങൾ കഴിഞ്ഞിട്ടും നമ്പർ ലഭിക്കാത്തതിനാൽ നഗരസഭയിലെ ബാക്കിയുള്ള മുഴുവൻ ഓട്ടോകൾക്കും നമ്പർ നൽകണമെന്നും നീട്ടിക്കൊണ്ട് പോയാൽ തൊഴിലാളികൾ തമ്മിൽ തർക്കം ഉണ്ടാവുമെന്നും പുതിയ ചെയർമാൻ ആയ കെ.പി.ഹാഷിമിനെ ബോധ്യപ്പെടുത്താൻ വേണ്ടി ബി എം എസ് ഭാരവാഹികൾ നഗരസഭ ഓഫിസിൽ എത്തി ചെയർമാന് നിവേദനം നൽകുകയായിരുന്നു. 

ചെയർമാൻ നിവേദനം വാങ്ങിയപ്പോൾ തന്നെ ചുരുട്ടി കളയുകയും ബിഎംഎസ് ഭാരവാഹികളോട് മോശമായ രീതിയിൽ കയർത്ത് സംസാരിക്കുകയും ചെയ്‌തു. ബി എം എസ് കാര്യകർത്താക്കളെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മെയ് 22ന് രാവിലെ 11 മണിക്ക് നഗര സഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ചെയർമാൻ കെ.പി.ഹാഷിം ബി എം എസിനെ മനസ്സിലാക്കണം. ബി എം എസ് സമര സംഘടനയും സാംസ്‌കാരിക സംഘടനയും കൂടിയാണ്. തൊഴിലാളി വിരുദ്ധ നിലപാട് ചെയർമാൻ അല്ല ആരെടുത്താലും ജനാധിപത്യ രീതിയിൽ പ്രതികരിക്കും.

 അത് സ്വാഭാവികമാണ്. കെ.പി.ഹാഷിം രാഷ്ട്രീയമായി നേരിട്ടാലും കേസ് കൊടുത്താലും ബി എം എസ് പിന്നോട്ട് പോകില്ല.

 തൊഴിലാളി വിരുദ്ധ നിലപാട് എടുത്താൽ സമരവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. കെ.പി. ഹാഷിം എന്ന വ്യക്തിയെ ഭീഷണിപ്പെടുത്തുകയോ ചീത്ത വിളിക്കുകയോ ചെയ്‌തിട്ടില്ല. 

ബിഎംഎസിൻ്റെ പ്രത്യയ ശാസ്ത്രം സമന്വയത്തിൻ്റെതാണ് .ആക്രമണത്തിൻ്റെതല്ല. അതിനാൽ ആരെയും ഇല്ലാതാക്കാനുള്ള ഭീഷണി ഞങ്ങൾ മുഴക്കിയിട്ടില്ല. 

രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടന ആയ ബി എം എസ് തൊഴിലാളി സൗഹ്യദ നിലപാട് എടുത്തു പ്രവർത്തിക്കുന്നതിനാൽ ആണ് 70 വർഷത്തിൽ എത്തി നിൽക്കുന്നത്. രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ

ഉള്ള ഇടപെടലുകളുമായി ബി എം എസ് മുന്നോട്ട് പോകുക തന്നെചെയ്യും. ബി എം എസിൻ്റെ നിലപാടിനെ ഭയക്കുന്നതുകൊണ്ടാണ് ഹാഷിമിനിത് ഭീഷണി

ആയി തോന്നിയതും കേസ് കൊടുക്കാൻ തയ്യാറായതും. കേസ് കൊടുത്തെന്ന് കരുതി പുറകോട്ട് പോകാൻ ബി എം എസ് തയ്യാറല്ല. ശക്തമായ രീതിയിൽ വരും ദിവസങ്ങളിൽ സമരവുമായി മുന്നോട്ട് പോകും. 22 ന് നടന്ന സമരം വെറും സൂചന മാത്രമാണ്. 

അനുകൂല നിലപാട് എടുത്തില്ലെങ്കിൽ ശക്തമായ ജനകീയ സമരവുമായി മുന്നോട്ട് പോകും. വെറുമൊരു സൂചനാ സമരത്തിനെതിരേ കേസ് കൊടുത്ത കെ.പി.ഹാഷിം ജനകീയ പങ്കാളിത്ത സമരത്തിനെ പ്രതിരോധിക്കാൻ എവിടെ പോയി പരാതി പറയും. 

ഞങ്ങൾ ചെയർമാന് കൊടുത്ത നിവേദനത്തിന്റെ കോപ്പി പൊതു ജനങ്ങൾക്ക് വ്യക്തത വരുത്താനായി വിതരണം ചെയ്യാൻ തയ്യാറാണ്.

 ജനാധിപത്യ രീതിയിൽ അല്ലാതെ മറ്റൊന്നും അതിൽ പറഞ്ഞിട്ടില്ല എന്ന വസ്തു‌ത ജനം അറിയണം. ബി എം എസ് തൊഴിലാളികൾക്ക് വേണ്ടി മാത്രം എന്ന് നിവേദനത്തിൽ പറഞ്ഞിട്ടില്ല. 

സമൂഹത്തിലെ മുഴുവൻ തൊഴിലാളികളും ബി എം എസി ന് ഒരു പോലെയാണ്. ദേശീയ ബോധമുള്ള തൊഴിലാളികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി എം എസ് പ്രവർത്തിക്കുന്നത്. 

ഇതിന് മുൻപ് പഹൽഗാമിൽ വെടിയേറ്റ് മരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് വെച്ച ബോർഡ് ചെയർമാൻ്റെ നിർദ്ദേശപ്രകാരം എടുത്തു മാറ്റിച്ചത് ബിഎംഎസിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 

രാജ്യ വിരുദ്ധ നിലപാട് എടുത്ത ചെയർമാനെതിരെ ഞങ്ങൾ ശബ്ദിക്കാതിരുന്നത് ചെയർമാനെ ഭയന്നിട്ടല്ല. കെ.പി.ഹാഷിം എന്ന വ്യക്തിയോട് ഉള്ള പുച്ഛം കൊണ്ട് മാത്രമാണ്. സ്വന്തം

ജീവിതത്തിൽ രാഷ്ട്രീയ വൈരാഗ്യം പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് കൊണ്ടാവാം ബി എം എസിൻ്റെ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ തയ്യാറാകാതെ ഏകപക്ഷീയമായി പെരുമാറിയത്. 

മാത്രമല്ല താൻ അതിന് ഉത്തരവാദപ്പെട്ട വ്യക്തി ആണെന്ന ബോധം കൂടി ഹാഷിമിന് ഇല്ലാതായതും അത് കൊണ്ട് തന്നെ ആവാം. തൊഴിലാളി വിരുദ്ധ നിലപാട് എടുത്തത് കൊണ്ട് മാത്രമാണ് പ്രക്ഷോഭവുമായി മുന്നോട്ട് വന്നത്.

 വാർത്താ സമ്മേളനത്തിൽ ബി എം എസ് പാനൂർ മേഖല പ്രസിഡൻ്റ് വി കെ രവീന്ദ്രൻ, പാനൂർ മേഖല ട്രഷറർ കെ.പി.സന്തോഷ്, ജില്ല ജോ : സെക്രട്ടറി കെ ടി കെ ബിനീഷ് എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ