പാനൂർ :കനത്തമഴ തുടരുന്ന സാഹചര്യ ത്തിൽ, പന്ന്യന്നൂർ പഞ്ചായത്തിൽ വെള്ളപ്പൊക്ക ഭീക്ഷണി നേരിടുന്ന പ്രദേശങ്ങളിലെ 50 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ പഞ്ചായത്ത് ദുരന്തനിവാരണ സമിതി യോഗം തീരുമാനിച്ചു. പൊന്ന്യം ചാടാലപ്പുഴ പ്രദേശത്തെ ഒന്നുമുതൽ അഞ്ചുവരെ വാർഡുകളിലുള്ളവരെ ബന്ധുവീടു കളിലേക്കും പ്രത്യേകം സജ്ജമാക്കുന്ന ക്യാമ്പുകളിലേക്കും മാറ്റും. നടപടിയുടെ ഭാഗമായി നോട്ടീസ് നൽകാനും ധാരണയായി.
വീടുകൾക്കും കെട്ടിടങ്ങൾക്കും ഭീക്ഷണിയായ മരങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി മുറിച്ചുമാറ്റും. കെഎസ്ഇ ബിയുടെയും അഗ്നിരക്ഷാസേന യുടെയും സേവനം സമയബന്ധിതമാക്കാനും നിർദേശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വാർഡു തല യോഗങ്ങങ്ങൾ വിളച്ചുചേർത്ത് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും. ഈ ദിവസങ്ങൾക്കിടയിൽ മേഖലയിൽ ഏറ്റവും മഴക്കെടുതിയുണ്ടായ പ്രദേശമാണ് പന്ന്യന്നൂർ പഞ്ചായത്ത് പരിധിയിലെ ചമ്പാട്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ മണിലാൽ അധ്യക്ഷനായി. ടി ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ പി ശശിധരൻ, പഞ്ചായത്തംഗം കെ ബിജു,സ്പെഷ്യൽ വില്ലേജ് ഓഫീസർ പി വിനോദ്, അഗ്നിരക്ഷാ ഉദ്യോഗ സ്ഥരായ പി രാഹുൽ, എം കെ രഞ്ജിത്ത്, പഞ്ചായത്ത് സെക്രട്ടറി വി എം ഷീബ, ഡോ. പി മുഹമ്മദ്, സിപിഐ എം ചമ്പാട് ലോക്കൽ സെക്രട്ടറി കെ ജയരാജൻ, കെ കെ ബാലൻ, സന്തോഷ് ഒടക്കാത്ത്, വി എം ബാബു, ടി ടി അഷ്‌കർ, കെ ഇ മോഹനൻ, കെ രാജൻ, കെ ലോജിഷ്, ടി സുരേന്ദ്രൻ, സി മനോജ് എന്നിവർ സംസാരിച്ചു.