Zygo-Ad

കെ. നൈനേഷ് മരണപ്പെടാനുണ്ടായ സാഹചര്യം സമഗ്ര അന്വേഷണം നടത്തണം:സി. പി. ഐ. (എം) മേനപ്രം ലോക്കൽ കമ്മിറ്റി,



സ്വർണ്ണ തൊഴിലാളി യൂണിയൻ പാനൂർ ഏരിയ പ്രസിഡൻ്റും, കേരള ബേങ്ക് പെരിങ്ങത്തൂർ ശാഖയിലെ അപ്രൈസറുമായ ചൊക്ലി മേനപ്രം കുറ്റിയിൽപീടികയിലെ , പുത്തൻ പുരയിൽ മാധവി നിലയത്തിൽ കെ. നൈനേഷ് ദുരൂഹ സാഹചര്യത്തിൽ എടക്കാട് റെയിൽവെ ട്രാക്കിൽ മരണപ്പെട്ടനിലയിൽ കാണുകയുണ്ടായി.

നൈനേഷിനെതിരെ പാരാതി പോലീസിൽ ഒരു വ്യക്തി കൊടുത്തതിനെ തുടർന്നാണ് കാണാതാവുന്നത്. മെയ് 18 ന് നൈനേഷിനെ കാണാതയത് സംബന്ധിച്ച് ചൊക്ലി പോലീസ് സ്റ്റേഷനിൽ നൈനേഷിൻ്റെ അച്ഛനും,സഹോദരനുംപോയി പറഞ്ഞിരുന്നു.  എന്നാൽ കേസ് രജിസ്ട്രർ ചെയ്ത് അന്വേഷിക്കുന്നതിന് പോലീസ്തയ്യാറായില്ല.  മെയ് 19 നും ചൊക്ലി പോലീസ് സ്റ്റേഷനിൽ പോയപ്പോൾ കേസ്എടുക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല,ഒരു പോലീസ് ഉദ്യോഗസ്ഥൻ നൈനേഷിൻ്റെ അച്ഛനെ അപമാനിക്കുന്ന നിലപാടാണെടുത്തത്

മെയ് 21 ന് രാവിലെ നൈനേഷിൻ്റെ ഭാര്യസിജിനയും, രണ്ടരവയസുള്ള മകൻ  യാഗ്നിക്കും നൈനേഷിൻ്റെ അമ്മയും അച്ഛനും,സഹോദനും പ്രദേശത്തെ പൊതുപ്രവർത്തകരും ചൊക്ലി സ്റ്റേഷനിൽ എത്തി. ചൊക്ലി സി ഐയോട്  പരാതി സ്വീകരിക്കാൻ ആവശ്യപ്പെടുകയുണ്ടായി.കേസ് എടുക്കാൻ തയ്യാറായില്ലയെന്ന്മാത്രമല്ല സി ഐ ഒരു മറുപടിയും പറയാതെ ഇറങ്ങിപ്പോയി. ഇതിനു ശേഷം നൈനേഷിൻ്റെ ഭാര്യ റിസപ്ഷന് മുൻപിൽ  ഇരിക്കുകയും എൻ്റെ പരാതി സ്വീകരിച്ച് റസീറ്റ് നൽകണമെന്നാവിശ്യപ്പെട്ടപ്പോൾ മാത്രമാണ് ചൊക്ലി പോലീസ് പരാതി സ്വീകരിക്കാൻ തയ്യാറായത്.

മെയ് 21 ന് നിയമപരമായി കേസ് രജിസ്ട്രർചെയ്തെങ്കിലും ഒരു തുടർനടപടിയും പോലീസിൻ്റെ ഭാഗത്തു നിന്ന്ഉണ്ടായില്ല. ഇതിനെ തുടർന്ന് ഭാര്യസിജിന ഹൈക്കോടതി യിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തതിനിടയിലാണ് ദുരൂഹ സാഹചര്യത്തിൽമരണപ്പെട്ട നിലയിൽ നൈനേഷിനെ കണ്ടെത്തിയത്.

സ്വന്തം കാറും, മൊബൈൽ ഫോണും ഉണ്ടായിരുന്ന നൈനേഷ് കഴിഞ്ഞ എട്ട് ദിവസം കണ്ണൂർജില്ലയിൽ ഉണ്ടായിരുന്നിട്ടും കണ്ടെത്താൻ വിമുഖത കാണിക്കുകയും, തൻ്റെ സ്ഥാനത്തിന് ചേരാത്ത നിലയിൽ പെരുമാറിയ ചൊക്ലി സി ഐ മഹേഷിനെ തിരെ വകുപ്പ് തല നടപടികൾ സ്വീകരിക്കണമെന്നും നൈനെഷിൻ്റെ മരണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്നും  സി.പി.ഐ (എം)മേനപ്രം ലോക്കൽ കമ്മിറ്റി ഉന്നത അധികാരികളോട് ആവശ്പ്പെട്ടു



വളരെ പുതിയ വളരെ പഴയ