Zygo-Ad

കെ.പി മോഹനൻ എം എൽ എയൂടെ നേതൃതൃത്തിൽ ദുരിതനിവാരണ കമ്മിറ്റി യോഗം ചേര്‍ന്നു


പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷി  യാത്ര ഉറപ്പുവരുത്താനും അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ അടിയന്തിരമായി മുറിച്ചുമാറ്റാനും കെ.പി.മോഹനന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത കൂത്തുപറമ്പ് നിയോജകമണ്ഡലം ദുരിതനിവാരണ മുന്നൊരുക്ക അവലോകന യോഗം തീരുമാനിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻ കരുതല്‍ നടപടി ശക്തമാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനുമാണ് റവന്യു, അഗ്നി സുരക്ഷ, കെഎസ്ഇബി, പോലീസ്, കൃഷി, ജലവിഭവം, തദ്ദേശ സ്വയംഭരണം വകുപ്പുകളുടെ സംയുക്ത യോഗം പാനൂര്‍ കെകെവിഎം ഹൈസ്‌ക്കൂളില്‍ ചേര്‍ന്നത്. 

പെരിങ്ങത്തൂര്‍ ടൗണ്‍, പാനൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൂത്തുപറമ്പ് പോലീസ് ക്വാര്‍ട്ടേഴ്‌സ് വളപ്പിലും വന്‍മരങ്ങള്‍ അപകടഭീക്ഷണി ഉയര്‍ത്തുന്നതായി പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി.ഹാഷിമും കൂത്തുപറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ വി.രാമകൃഷ്ണനും ചൂണ്ടിക്കാട്ടി. പഴശ്ശി ഡാമിന്റെ ഷട്ടര്‍ തുറന്നതിനാല്‍ ആമ്പിലാട്ട് രണ്ട് ഹെക്ടര്‍ സ്ഥലത്തെ വാഴകൃഷി നശിച്ചതായി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കടവത്തൂര്‍ - പാനൂര്‍ ടൗണുകളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത് ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി യോഗം വിലയിരുത്തി. ജല ആഗമന-നിര്‍ഗമന മാര്‍ഗങ്ങള്‍ സുഗമമാക്കാനും ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായുണ്ടായ കുഴികളും പൊതുമരാമത്ത് റോഡുകളിലെ കുഴികളും നികത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യോഗം നിര്‍ദേശം നല്‍കി. വില്ലേജ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍, പോലീസ്, അഗ്നിസുരക്ഷ, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നിലവിലുള്ള സ്ഥിതിഗതികള്‍ അവതരിപ്പിച്ചു. പാട്യം പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ഷിനിജ, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സക്കീന തെക്കയില്‍, തലശ്ശേരി തഹസില്‍ദാര്‍ എം.വിജേഷ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഹസാര്‍ഡ് അനലിസ്റ്റ് എസ് ഐശ്വര്യ എന്നിവര്‍ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ