Zygo-Ad

ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽ പാനൂർ സ്വദേശിക്ക് ലുക്കൗട്ട് നോട്ടീസ്

 


സിപിഐ എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും മാഹി നഗരസഭ മുൻ കൗൺസിലറുമായിരുന്ന കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ ആർഎസ്എസ് പ്രവർത്തകനായ പാനൂർ ചെണ്ടയാട് നടമ്മലിലെ ശ്യാംജിത്തിനെതിരെ കവർച്ചക്കേസിൽ അമ്പലവയൽ പൊ ലീസിന്റെ ലുക്കൗട്ട് നോട്ടീസ്. ശ്യാംജിത്ത് ഒളിവിലാണിപ്പോൾ.

ഫെബ്രുവരി നാലിന് രാത്രി 7.30ന് അമ്പലവയൽ സ്‌റ്റേഷൻ അതിർത്തിയിലെ നെന്മേനി അമ്മായിപ്പാലത്ത് കാർയാത്രക്കാ രനായ കണ്ണൂർ കുഞ്ഞിമംഗലം സ്വദേശി പടിഞ്ഞാറേതിൽ സനീ ഷിൽനിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിലാണ് ശ്യാംജിത്ത് പ്രതിയായത്. രണ്ട് ഇന്നോവ കാ റുകളിൽ എത്തിയ സംഘം അമ്മാ യിപ്പാലത്ത് സനീഷ് സഞ്ചരിച്ച കാറിനെ പിന്തുടർന്ന് തടഞ്ഞുനിർത്തി സനീഷിനെ കാറിൽനിന്ന് ബലമായി പിടിച്ചിറക്കി മറ്റൊരു കാറിൽ കയറ്റി മർദിച്ച് ഊടുവഴി കളിലൂടെ സഞ്ചരിച്ചശേഷം രാത്രി വൈകി വാര്യാട്ട് ഇറക്കിവിട്ടു. സനീഷ് സഞ്ചരിച്ച കാർ കൈക്കലാക്കിയ സംഘം രഹസ്യഅറയിൽ സൂക്ഷിച്ച പണം കവരുകയായിരുന്നു. പിറ്റേദിവസം സനീഷ് അമ്പലവയൽ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഇതുവരെ കണ്ണൂർ സ്വദേശികളായ ഒമ്പതുപേർ പിടിയിലായിട്ടുണ്ട് പ്രതികൾ എല്ലാവരും കൊലപാതകം, പിടിച്ചുപറി, മർദനം, തട്ടിക്കൊണ്ടുപോ കൽ അടക്കമുള്ള വിവിധ കേസുകളിൽ ഉൾപ്പെട്ടവരാണ്. അറസ്റ്റിലായ പ്രതികളി ൽനിന്നുള്ള വിവരപ്രകാരമാണ് ശ്യാംജിത്താണ് കേസി ലെ മുഖ്യപ്രതികളിൽ ഒരാളെന്ന് കണ്ടെത്തിയത്. കേസ് അന്വേഷണത്തിനിടെയാണ് ഇയാൾ ഒളിവിൽ പോയത്. തുടർന്നാണ് ലുക്കൗട്ട് നോട്ടീ സ് ഇറക്കിയത്.

വളരെ പുതിയ വളരെ പഴയ