മയ്യിൽ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് കൊളച്ചേരി പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ മാലിന്യം തോട്ടിലേയ്‌ക്ക് തള്ളിയതിന് തട്ടുകട ഉടമക്ക് പിഴ ചുമത്തി.
മയ്യില്‍ പഞ്ചായത്തിലെ തട്ടുകടയില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൊളച്ചേരി കായച്ചിറ കൈപ്പാടിന് സമീപമുള്ള തോട്ടില്‍ തള്ളിയ നിലയിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എന്‍ഫോഴ്‌സ് മെന്റ് സ്‌ക്വാഡ് കണ്ടെത്തിയത്.
പാല്‍ കവര്‍, മറ്റു പ്ലാസ്‌റ്റിക് കവറുകള്‍, ടിഷ്യു പേപ്പറുകള്‍, ഭക്ഷണ അവശിഷ്‌ടങ്ങള്‍ എന്നിവയാണ് തോട്ടില്‍ പല ചാക്കുകളിലായി കെട്ടി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തദ്ദേശ വാസികളുടെ സഹായത്തോടെയാണ് ചാക്കുകെട്ടുകള്‍ കരയ്‌ക്കു കയറ്റി സ്‌ക്വാഡ് പരിശോധിച്ചത്.
സ്‌ഥാപന ഉടമ അഫ്‌സലിന് 25000 രൂപ പിഴ ചുമത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് കൊളച്ചേരി ഗ്രാമ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. മാലിന്യം സ്വന്തം ചെലവില്‍ നീക്കം ചെയ്‌ത് സംസ്‌കരിക്കാനും സ്‌ഥാപന ഉടമയ്‌ക്ക് നിര്‍ദ്ദേശം നല്‍കി.