സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം; 699ൽ 604 സീറ്റും നേടി മുന്നേറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വൻ വിജയം. തെരഞ്ഞെടുപ്പ് നടന്ന 699 സ്കൂളുകളിൽ 604 ഇടങ്ങളിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു.
പാനൂർ മേഖലയിലെ വോട്ടെടുപ്പ് നടന്ന എട്ട് സ്കൂളുകളിൽ ഏഴിടത്തും എസ്എഫ്ഐ വിജയിച്ചു. ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ എതിരില്ലാതെയായിരുന്നു വിജയം. പാനൂർ പിആർഎം, കെകെവി സ്കൂളുകൾ എംഎസ്എഫിൽ നിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചപ്പോൾ, കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്കൂളിൽ ഒരൊറ്റ സീറ്റിന്റെ വ്യത്യാസത്തിലാണ് എസ്എഫ്ഐക്ക് ഭരണം നഷ്ടമായത്.
വിവിധ സ്കൂളുകളിൽ വിജയിച്ച ഭാരവാഹികൾ:
ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ: ചെയർപേഴ്സൺ - കെ പി മുഹമ്മദ് ഷാമിൽ, ലീഡർ - കെ പി ശ്രീസ്വര്യ. പാനൂർ പിആർഎം: ചെയർപേഴ്സൺ - ധ്രുവലക്ഷ്മി, ലീഡർ - പി വൈഗ. പാനൂർ കെകെവി: ചെയർപേഴ്സൺ - ഷാസി, സ്കൂൾ ലീഡർ - ഫാത്തിമത്തുൽ ഷെല്ല ഷരീഫ്. ചമ്പാട് ചോതാവൂർ: ചെയർപേഴ്സൺ - പി ദേവിക, സ്കൂൾ ലീഡർ - കാർത്തിക് സുനിൽകുമാർ. കരിയാട് നമ്പ്യാർസ് സ്കൂൾ: ലീഡർ - ഷാൽവിൻ.
ജില്ല തിരിച്ചുളള വിജയക്കണക്കുകൾ:
തിരുവനന്തപുരം: 86/91 കൊല്ലം: 104/117 പത്തനംതിട്ട: 34/35 ആലപ്പുഴ: 40/43 കോട്ടയം: 11/11 ഇടുക്കി: 25/25 എറണാകുളം: 4/12 തൃശൂർ: 38/40 പാലക്കാട്: 69/79 മലപ്പുറം: 9/9 കോഴിക്കോട്: 40/65 വയനാട്: 11/15 കണ്ണൂർ: 93/109 കാസർഗോഡ്: 40/48
വിജയത്തെക്കുറിച്ച് ഡിവൈഎഫ്ഐ നേതാവ് പി എസ് സഞ്ജീവ് പ്രതികരിച്ചത്:
എസ്എഫ്ഐയെ തോൽപ്പിക്കാൻ നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസുകളിൽ കുടുക്കി ജയിലിലടയ്ക്കാൻ ശ്രമിച്ചവർക്കുള്ള വിദ്യാർത്ഥികളുടെ മറുപടിയാണിത്. പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ശ്രമിച്ച വലതുപക്ഷ-വർഗീയ ശക്തികൾക്കും യുഡിഎഫിനും ഈ വിജയം സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
